Some thing for my world

സന്‍മനസ്സുകളെ !
നിങ്ങള്‍ക്ക്‌ എന്‍റെ ഹൃദയം നിറഞ്ഞ സ്വാഗതം. മനുഷ്യ മനസ്സി ന്‍റെ വികല മായ ചിന്തകള്‍ വരികളിലൂടെ പുറത്തേക്കു ഒഴുകുമ്പോള്‍ അത് കവിത യും കഥ യും ആയി മാറുന്നു.അത് പ്രാവര്‍ത്തിക മാവുമ്പോള്‍ നാടകവും സിനിമയും ആയി മാറുന്നു.ചിന്തിചെഴുതുന്നവര്‍ക്കെ കവിയും കഥാ കാരനും ആയി മാറാന്‍ കഴിയൂ.എന്റെ ലേഖനങ്ങള്‍ ചിന്ത യുടെ സൃഷ്ടി യല്ല.അനുഭവത്തി ന്‍റെ പ്രതിരൂപ മാണ്‌.അത് കൊണ്ട് ഞാനൊരു കവിയോ കാഥിക നോ അല്ല.വെറു മൊരു സാധാരണക്കാരന്‍.

masjidul haram

masjidul haram

Tuesday, 25 January 2011

Sunday, 28 March 2010

Thursday, 18 March 2010

Wednesday, 17 March 2010

Wednesday, 3 March 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍.17

പ്രശ്നങ്ങളും മാനസിക പ്രയാസങ്ങളും ആയി അബ്ദു വീണ്ടും ഒരു പ്രവാസത്തിനു തുടക്കം കുറിച്ചു.ആദ്യ യാത്രയില്‍ സ്വന്തം കൂട പിറപ്പുകളെ യും നാട്ടുകാരെ യും മാത്ര മാണ് ഓര്‍ക്കാനും ചിന്തിക്കാനും ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ തനിക്കു സ്വന്ത മായി തന്റെ ജീവിത പങ്കാളി യായി വന്ന പ്രിയ ഭാര്യ കൂടി യുണ്ട്.രണ്ടാമത്തെ യാത്ര ആദ്യ യാത്രയില്‍ നിന്നും ഒരു പ്പാട് വ്യത്യസ്തത ഉണ്ടായിരുന്നു,ഉംറ വിസക്ക് പകരം ഫ്രീ വിസ,ഉംറ വിസയ്ക്ക് പതിനായിരം ആണ് കടം വാങ്ങിയതെങ്കില്‍ ഇപ്പോള്‍ ഫ്രീ വിസക്ക് എണ്‍പതിനായിരം ആണ് ചെലവ്.അന്ന് ട്രെയിനില്‍ ആണ് ബോംബെ യിലേക്ക് യാത്ര ചെയ്തതെങ്കില്‍ ഈ യാത്ര മലപ്പുറത്ത്‌ നിന്ന് തന്നെ പുറപ്പെടുന്ന ടുരിസ്റ്റ്‌ ബസ്സില്‍ ആണ്.യാത്ര യില്‍ തുടക്കം മുതലേ ഒരു പാട് പേര്‍ തന്റെ കൂടെ പുതിയ വിസ അടിച്ചു പോരുന്നും ഉണ്ട്.അത് കൊണ്ട് തന്നെ നെഞ്ചു പൊട്ടുന്ന വിരഹ വേദന കടിച്ചു അമര്‍ത്താന്‍ അബ്ദു വിനു സാതിച്ചു.വളരെ വ്യത്യസ്ത തയും പുതുമയും ഈ യാത്ര യും മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിച്ചു.അല്ലങ്കിലും ഓരോ യാത്ര യും മനുഷ്യ ജീവിതത്തിലെ പുത്തന്‍ അനുഭവങ്ങള്‍ തന്നെ യായിരിക്കും.എന്തിനേറെ നമ്മുടെ ജീവിതം തന്നെ ഒരു പുതുമ യുള്ള യാത്ര യല്ലേ? ദൈവം നമ്മെ സൃഷ്ട്ടിച്ചു ,നമ്മള്‍ വന്നു.അവന്‍ വിളിക്കുമ്പോള്‍ നമ്മള്‍ യാതൊരു മടിയും കാണിക്കാതെ പുറപ്പെടുന്നു.ജീവിതത്തെ യാത്ര കൊണ്ടാണ് പല മഹാന്മാരും ഉപമിചിട്ടുള്ളത്.


ട്രെയിന്‍ യാത്ര പോലെ യുള്ള വിശാലതയും കളിയും ചിരിയും ഒന്നും ഈ യ്യാത്ര യില്‍ ഉണ്ടായിരുന്നില്ലന്കിലും കൂടെ യുള്ളവരും ആയുള്ള യാത്ര യാതൊരു പ്രയാസങ്ങളും നല്‍കിയില്ല.നബി (സ )യുടെ ഒരു വചനം ഉണ്ട്.നിങ്ങള്‍ ഒറ്റക്കോ രണ്ടായോ യാത്ര ചെയ്യരുത്,മൂന്നോ അതില്‍ കൂടുതലോ ആളുകളും ആയി യാത്ര ചെയ്യുക.എങ്കില്‍ നിങ്ങളെ പിശാചിന് പിന്തുടരാന്‍ കഴിയില്ല,മാത്രമല്ല നിങ്ങളുടെ യാത്രക്ക് അല്ലാഹു വിന്റെ അനുഗ്രഹവും സംരക്ഷണവും ഉണ്ടാവുകയും ചെയ്യും.ഇപ്പോള്‍ ആ യാത്ര യെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ നബി വചനം എത്ര മാത്രം ശരി എന്ന് എന്‍റെ യാത്ര തന്നെ മതി തനിക്കു. അബ്ദു അതിനെ കുറിച്ച് ഓര്‍ത്തത് ഇങ്ങിനെ.ആദ്യ യാത്ര യില്‍ താന്‍ അനുഭവിച്ചത് മറ്റു ആരെങ്കിലും അനുഭവിചിട്ടുണ്ടാവുമോ.രാജു ഏട്ടനും കൂട്ടരും അന്ന് എന്നെ സഹായിചിട്ടില്ലായിരുന്നെങ്കില്‍ മഞ്ഞ പിത്തം മൂര്‍ച്ചിച്ചു ഞാന്‍ ബോംബെ തെരുവില്‍ മരിച്ചു വീഴു മായിരുന്നു.
എന്നാല്‍ ബോംബെ ടെന്കാര്‍ മൂല്ല യുടെ അടുത്ത് വരെ ബസ്സ്‌ അബ്ദു വിനെയും ടീമിനെയും കൊണ്ട് പോയി.ആദ്യം യാത്രയില്‍  താമസിച്ചിരുന്ന ആഹ്മെദ്‌ ബായിയുടെ പഴയ ഫ്ലാറ്റില്‍ തന്നെ യാണ് താമസിച്ചത്.രണ്ടു ദിവസം ബോംബെ നഗരം നടന്നു കണ്ടു.മൂന്നാം ദിവസം താന്നെ ടിക്കറ്റ് ശരിയായി സൌദി ജിദ്ദയിലേക്ക് വീണ്ടും പുറപ്പെട്ടു. തുടരും .............


(പ്രവാസി യുടെ പ്രാരാബ്ദങ്ങള്‍ എന്ന എന്‍റെ ലേഖന ത്തിന്‍റെ ആദ്യ ഭാഗങ്ങള്‍ക്ക് "എന്‍റെ ലേഖനങ്ങള്‍ ഇവിടെ പരതുക"എന്ന ഭാഗത്ത്‌ 2010 > feb 33 ക്ലിക്ക് ചെയ്യുക.)

Tuesday, 2 March 2010

POEM

Monday, 1 March 2010

TREE &FLOWERS

കുട്ടികള്‍ ഇല്ലാത്തവര്‍ക്ക് ഒരു കുട്ടി യുണ്ടാവുംപോള്‍ തോന്നുന്ന ഒരു വികാരമാണ് താന്‍ നാട്ടു വളര്‍ത്തിയ ഒരു മരം കായ്ക്കുംപോഴും ഒരു ചെടി പുഷ്പ്പിക്കുംപോലും അനുഭവ പെടുക.

Friday, 26 February 2010

WELCOME INDIAN PRIME MINISTER TO SOUDI ARABIA

സൌദി സന്നര്‍ഷിക്കാന്‍ വരുന്ന ഇന്ത്യന്‍ പ്രധാന മന്ത്രിക്കു എന്‍റെ ആശംഷകള്‍.

Wednesday, 17 February 2010

പ്രവാസിക്ക് നഷ്ട്ട മാകുന്നത്

പ്രവാസി എന്നും കാണാന്‍ കൊതിക്കുന്നത്

ഇക്കരെ നില്‍ക്കുമ്പോള്‍ അക്കര പച്ച

My Email id.

manu_annu2000@yahoo.co(for yahoo chating)
http://badrtamam.blogspot.com/
salim@perinthattiri.com
http://badaralthamampolyclinic.blogspot.com/

Monday, 15 February 2010

പ്രവാസി യുടെ പ്രാരാബ്ദങ്ങള്‍ (16)




നാട്ടിലെത്തിയ അബ്ദു വിനെ കാണാന്‍ നാട്ടിലെ പലരും വന്നു.പക്ഷെ ജയില്‍ വഴി യാണ്  വന്നത് എന്നറിഞ്ഞ പലരും നിരാശയിലായിരുന്നു.എങ്കിലും കുഴലായി അയച്ച പണം ദിവസങ്ങള്‍ക്ക് മുമ്പേ  പുരയിലെതിയതിനാല്‍  തന്നില്‍  പ്രതീക്ഷ  അര്‍പ്പിച്ചു  വന്നവരെ  യൊന്നും  അബ്ദു പറ്റെ  വെറുപ്പിച്ചില്ല .പത്തി  ന്റെ  യും  അന്‍പതിന്റെയും  നൂറി  ന്റെയും  നോട്ടുകള്‍  അവര്‍ക്ക്  നല്‍കി  ഗള്‍ഫു  കാരന്റെ  മാനം  കാത്തു.
പ്രവാസത്തി ന്റെ വിഷമങ്ങളും പ്രാരബ്ദങ്ങളും അബ്ദു തന്റെ കുടുമ്പ പ്രാബ്ദങ്ങള്‍ കിടയില്‍ മറന്നു പോയി.ജയിലില്‍ കിടന്ന ഓരോ നിമിഷ വും ഇനി സൌദി യിലെ ക്കില്ല എന്ന് ഉറപ്പിച്ചിരുന്നു.എന്ത് ചെയ്യാം കുടുമ്പത്തി ന്റെ അവസ്ഥകള്‍ പഴ യ പൊളിഞ്ഞ വീടില്‍ നിന്നും കുറച്ചു ഉയര്‍ന്നു എന്നല്ലാതെ ഇനിയും രണ്ടു സഹോദരി മാരുടെ കല്യാണവും അനിയന്‍ മാരുടെ പഠനവും വാപ്പ യുടെ യും ഉമ്മയു ടെ യും ചികിത്സ യും ഒക്കെ യായി ഒരു ഭാരിച്ച ചിലവുകള്‍ താനാന്‍ അബ്ദു ഇനിയും സൌദി തന്നെ ശരണം എന്ന് കരുതി.

ഗള്‍ഫില്‍ നിന്നും അബ്ദു വന്നതറിഞ്ഞ പെണ്‍ കെട്ടുകാര്‍ (ദല്ലാള്‍ ) അബ്ദു വിന്റെ വീട് കയറി ഇറങ്ങി.ആദ്യം കല്ല്യാണം ഒന്നും ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞു.വീട്ടു കാരുടെ യും ദല്ലാള്‍ മാരു ടെ യും നിര്‍ഭന്തത്തിനു വയങ്ങി അബ്ദു പെണ്ണ് കാണല്‍ ചടങ്ങ് ആരംപിച്ചു.ഗള്‍ഫു കാരനായതിനാല്‍ വലിയ വലിയ വീട്ടിലെ കുട്ടികളെ യാണ് ദല്ലാള്‍ ഗ്രുപ്പ് അവനു കാണിച്ചു കൊടുത്തത്.പല പണക്കാര്‍ക്കും പ്രാരാബ്ദ ങ്ങലുള്ള അബ്ദു വിനെ വിലക്ക് വാങ്ങാന്‍ മടി യായി.നല്ലവനും കുടുമ്പ സ്നേഹി യായ  ആയ അബ്ദു മറ്റൊരു തീരുമാനത്തിലെത്തി.വലിയ കുടുമ്പ പശ്ചാത്തലം ഒന്നും ഇല്ലാത്ത തങ്ങളുടെ കുടുംപതിനേക്കാള്‍ താഴ്ന്ന വരുമാനക്കാരനായ തന്റെ തൊട്ട ടുത്ത ഗ്രാമത്തിലെ കൂലി പണിക്കാര നായ അയമു കാക്കാന്റെ മകളായ  സൌന്ദര്യത്തിന്റെ നിറ  കുടം എന്നൊന്നും വിശേഷിപ്പിക്കാന്‍ പറ്റില്ല എങ്കിലും  ഒരു നാടന്‍ പെണ്‍ കുട്ടി യെ തന്നെ തനിക്കായി തിരഞ്ഞെടുത്തു.സാബിറ എന്നാണു അവളുടെ നാമം.

അബ്ദു വളരെ കുറച്ചു ആളുകളെ വിളിച്ചു മാത്രം കല്ല്യാണം കഴിച്ചു.ഗള്‍ഫു കാരന്റെ ആര്ഭാടങ്ങളൊന്നും കാണിക്കാതത്തിനു പലരും അബ്ദു വിനെ കളിയാക്കി.പലരും പറഞ്ഞു അബ്ദു അവിടെ കായി വാരി കൂട്ടയ്നു എന്ന് പറഞ്ഞിട്ട് അവ ന്റെ കയ്യില്‍ ഒന്നും ഇല്ല.ഉണ്ടങ്കില്‍ ആ അയമു കാക്ക ന്റെ മകളെ അവന്‍ കെട്ടുമോ?ഒരു ഗള്‍ഫു കാരന് ചേര്‍ന്ന പെണ്ണാണോ അത്. പക്ഷേ വളര്‍ന്നു വന്ന വഴി മറക്കാത്ത അബ്ദു ആ വാക്കുകള്‍ ക്കൊന്നും ചെവി കൊടുത്തില്ല.
അബ്ദു വിന്‍റ തീരുമാനം ശരി യായിരുന്നു എന്ന് പിന്നീട്  പലര്‍ക്കും തോന്നി.സ്നേഹം കൊണ്ടും സഹ വര്‍ത്തിതം കൊണ്ടും പരിചരണം കൊണ്ടും ആകുടുംപതി ന്റെ അവസ്ഥ മനസ്സിലാക്കി കൊണ്ടും തന്റെ പ്രിയ തമന്റെ യും  അദ്ദേഹത്തി ന്റെ മാതാവിന്റെ യും പിതാവിന്റെയും നാത്തൂന്‍ മാരുടെയും ഇളയച്ചന്‍ മാരുടെ യും പ്രശംഷ പിടിച്ചു പറ്റി സാബിറ തന്റെ വിവാഹ ജീവിതം മറ്റുള്ള വര്‍ക്ക് മാതൃക യാക്കി.

വീട്ടില്‍ സ്നേഹ ത്തിന്റെ യും സന്തോഷതി ന്റെയും ദിനങ്ങള്‍ കടന്നു പോയി.സാമ്പത്തിക പ്രയാസങ്ങലല്ലാതെ മറ്റൊന്നും അവരെ അലട്ടിയില്ല.നാട്ടിലെത്തി ആറ് മാസ മായപ്പോഴേക്കും അബ്ദു ഏല്‍പ്പിച്ചു പോന്നിരുന്ന ഫ്രീ വിസ ട്രാവല്സില്‍ എത്തിയ വിവരം അറിയിച്ചു കൊണ്ട് റൂമിലെ കൂട്ട് കാരുടെ കത്ത് വന്നു.പിന്നെ അത് ശരി യാക്കാനുള്ള ഓട്ട തിലായി.വിസ യടിക്കാനുള്ള പണത്തിനു വേണ്ടി തന്റെ ഭാര്യക്ക് ആകെ ഉണ്ടായിരുന്ന ഇരുപതു പവനും അബ്ദു പണയം വെച്ചു.തന്റെ ഭര്‍ത്താവിന്റെ ആവശ്യം അറിഞ്ഞു അവള്‍ തന്നെ ഊരി കൊടുക്കുക യായിരുന്നു അവളുടെ ആഭരണങ്ങള്‍.പുറമേ കൂലി പണിക്കാരനായ തന്റെ വാപ്പയില്‍ നിന്നും കുറച്ചു   പണവും അവള്‍ അബ്ദു വിനു കടമായി വാങ്ങിച്ചു കൊടുത്തു.
വീണ്ടും സ്നേഹ വും സന്തോഷവും കളി യാടി യിരുന്ന ദിവസങ്ങള്‍ വിടപറഞ്ഞു തുടങ്ങി.ദുഖ ത്തിന്റെ യും വിഷമത്തിന്റെ യും മൂകത യിലായി അബ്ദു വിന്റെ വീട്.അവസാനം വിസ യടിച്ചു കിട്ടി.പോവാനുള്ള ദിവസവും നിശ്ചയിച്ചു.ബാപയും ഉമ്മയും ഒരു ഭാഗത്തും മറു ഭാഗത്ത്‌ സ്നേഹത്തി ന്റെ നിറ കുട മായ ഭാര്യ യും.സാബിറ ഉള്ളിലുള്ളത് കാണിക്കാതിരിക്കാന്‍ തല താഴ്ത്തി ആരുടെ മുഖത്തേക്കും നോക്കാതെ യാണ് നടന്നത്.അവസാനം പോവുന്ന ദിവസം വന്നെത്തി.ചങ്ക് പൊട്ടുന്നത് പോലെ അബ്ദു വിനു തോന്നി.ആദ്യം ഗള്‍ഫിലേക്ക് പോയപ്പോള്‍ തോന്നാതിരുന്ന എന്തൊക്കെയോ ഇപ്പോള്‍ അവനു അനുഭവ പെട്ട് തുടങ്ങി.യാത്ര പറയാന്‍ നേരം അവള്‍ തന്റെ  പ്രിയ പത്നി അവന്റെ ചെവി യില്‍ സ്വകാര്യം പറഞ്ഞു.നോക്കി എനിക്ക് വിശേഷം ഉണ്ട് എന്നാണു തോന്നുന്നത്.

അബ്ദു ആകെ വികാര ഭരിതനായി.താനൊരു ബാപ്പ യാകാന്‍ പോവുന്നു.അവന്‍ അവളുടെ ഇരു കവിളിലും മുത്തങ്ങള്‍ നല്‍കി.

സന്തോഷിക്കാന്‍ സമയം കിട്ടിയില്ല.ബാപ്പ യുടെ വിളി വന്നു.എല്ലാരും എത്തീട്ടുണ്ട്.മുസ്ലിയാരും എത്തി എന്നാല്‍ ഇറങ്ങുക യല്ലേ.ആ ചോത്യം അവന്റെ നെഞ്ചെടുപ്പ് വര്‍ദ്ധിപ്പിച്ചു.അവളെ നെഞ്ചോട്‌ ചേര്‍ത്ത് അബ്ദു പറഞ്ഞു എന്റെ മുത്തെ സാമ്പി നീ ഉമ്മാനെയും ഉപ്പാനെ യും മറ്റുള്ളവരെയും നല്ലോണം നോക്കണം.ഇപ്പോള്‍ നിന്നെ യാണ് ഞാന്‍ എല്ലാം ഏല്‍പ്പിക്കുന്നത്.നമുക്ക് ഉണ്ടാവാന്‍ പോകുന്ന കുട്ടി യെയും.ഞാന്‍ ഇറങ്ങട്ടെ...
അവള്‍ക്കു അവനെ വിടാന്‍ തോന്നിയില്ലന്കിലും തന്റെ പ്രിയ തമനെ   വേധനിപ്പി  ക്കാതെ ഇറക്കി വിടാന്‍ അവള്‍ പരമാവതി ശ്രമിച്ചു.അവന്‍ യാത്ര പറഞ്ഞിരങ്ങിയതും അത് വരെ പിടിച്ചു നിര്‍ത്തിയ ദുഖം അണ പൊട്ടി ഒഴുകിയതും ഒപ്പം ആയിരുന്നു.                                                                തുടരും......................

Saturday, 13 February 2010






പ്രവാസി


പ്രവാസി യുടെ പ്രാരാബ്ദങ്ങള്‍ എന്ന എന്റെ ലേഖനത്തിന്റെ ഭാക്കി പത്രം എന്റെ പണിപുരയില്‍ തയ്യാറായി വരുന്നു.പെരിന്താറ്റിരി.കോമില്‍ പ്രസിദ്ദീകരിക്കാത്ത ഭാഗങ്ങളാണ് ലക്കം16    മുതല്‍ ഞാന്‍ എന്റെ ബ്ലോഗില്‍ തുടരുന്നത്.എന്റെ ബ്ലോഗ്‌ സന്നര്ഷിക്കുന്നവര്‍ ഞങ്ങളുടെ നാടിന്‍റെ സ്പന്തന മായ പെരിന്താറ്റിരി.കോം സന്നര്ഷിക്കുക.എന്റെ എല്ലാ ലേഖനങ്ങളും അതില്‍ ചേര്‍ത്തിട്ടുണ്ട്. 
   Please visit.         www.perinthattiri.com                    my favaret web site

Friday, 12 February 2010

ഞാന്‍ മടങ്ങുന്നു.




അവസാനം ഞാന്‍ മടങ്ങാന്‍ തന്നെ തീരുമാനിച്ചു.ജീവിത ത്തിന്റെ യൌവനം ഈ സൌദി അറേബ്യ യുടെ മണ്ണില്‍ ചിലവഴിച്ച ഞാന്‍  ജീവിതത്തിന്റെ മദ്ധ്യാഹ്ന കാല ഘട്ടം സ്വന്തം നാട്ടില്‍ സ്വന്തം നാട്ടുകാരുടെ യും വീട്ടു കാരുടെ യും കൂടെ ചില വാഴിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.ഇന്ഷാ അല്ലഹ്. എന്റെ സാമ്പത്തിക പുരോഗതിയില്‍ ഈ രാജ്യത്തോട് എനിക്ക് കടപ്പാടുകള്‍ ഉണ്ട്.എന്റെ നാടിനെ സ്നേഹിക്കുന്ന പോലെ തന്നെ ഈ രാജ്യത്തെയും ഞാന്‍ സ്നേഹിക്കുന്നു.പക്ഷെ എന്റെ  രാജ്യത്തു വളരുന്ന എന്റെ മക്കളുടെ പഠനവും വിദ്യാഭ്യാസവും മുന്നോട്ടു പോവണ മെങ്കില്‍ എന്റെ സാന്നിധ്യം അനിവാര്യ മായി തോന്നി യാതിനാലാണ് താല്‍ക്കാലിക മായ എന്റെ മടക്കം.

Thursday, 11 February 2010

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (15


അല്ല ഇതാര്,നീ ഇതെപ്പോ എത്തി?എങ്ങിനെ യാ വന്നത് ,യാത്ര സുഖം ആയിരുന്നോ? പലരും വിദേശത്ത് നിന്നെതിയാല്‍ നാട്ടുകാര്‍ കുശലം ചോതിക്കും, വളരെ ശാന്തനായി ഗള്‍ഫുകാരന്‍ മറുപടി കൊടുക്കും ഇങ്ങിനെ.ഞാനിന്നലെ എത്തിയതെ യുള്ളൂ .ജയില് വഴി പിടുത്തം കൊടുത്തു കൊണ്ട് ഫഹദ് രാജാവിന്റെ ഫ്രീ ടിക്കട്ടിലല്ലേ പോന്നത്.ഇതിലേറെ സുഖം പിന്നെന്താ.....

അബ്ദുവും പലരും പറയുന്നത്പല പ്രാവശ്യം കേട്ടിട്ടുണ്ട് ഇങ്ങിനെ ,ഇപ്പോഴല്ലേ ആ സുഖത്തിന്റെ ഗുട്ടന്‍സ് അബ്ദു വിനു മനസ്സിലായത്‌.ഞാനേതായാലും കുടുങ്ങി,മറ്റൊനും ഒന്ന് കുടുങ്ങട്ടെ,മലയാളിയുടെ കുശുമ്പ്.

അബ്ദു ജയിലിലെ അവസ്ഥയെ കുറിച്ച് ആലോചിചിരിക്കെ തൊട്ടപ്പുറത്ത് രണ്ടു മലയാളി ചെറുപ്പക്കാര്‍ ചിരിയും കളിയും തമാശയും ആയി ഇരിക്കുന്നത് ശ്രദ്ദയില്‍ പെട്ടു.അബ്ദു അവരെ പരിജയ പെട്ടു.ഒരാളുടെ പേര് മുഹമ്മദും മറ്റേ ആള്‍ നസീറും ആണ് എന്ന് പറഞ്ഞു.നാട് മലപ്പുറത്ത്‌ തന്നെ യാണ് എന്നും പറഞ്ഞു.
അബ്ദു അവരോടു ചോതിച്ചു.നിങ്ങളെന്താ ഇത്ര സന്തോഷതിലെന്ന്‍.

അവര്‍ പറഞ്ഞു ഞങ്ങള്‍ അഞ്ചു വര്‍ഷ മായി ബുറൈമാന്‍ ജയിലിലായിരുന്നു. ഇപ്പൊ ഞങ്ങള്‍ നാട്ടിലേക്ക് പോവാന്‍ ഇവിടെ എത്തിയില്ലേ,അതിന്റെ സന്തോഷ മാണ്!
പിന്നെ ഇതൊക്കെ ജയിലാണോ?ഞങ്ങള്‍ കിടന്ന ജയിലിലെ അവസ്ഥകള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ബോധം കെട്ട് വീഴും.
അബ്ദു അവരുടെ സംസാരം കേട്ടിരുന്നു.എന്തായിരുന്നു നിങ്ങള്‍ ചെയ്ത കുറ്റം എന്ന് അവനു ചോതിക്കണം എന്നുണ്ടായിരുന്നു.
അവര്‍ തുടര്‍ന്ന് പറഞ്ഞു കൊണ്ടേ യിരുന്നു.ആദ്യത്തെ പതിനഞ്ചു ദിവസം അണ്ടര്‍ ഗ്രൗണ്ടില്‍ ഒറ്റയ്ക്ക് ഇരുട്ട് മുറിയില്‍,പിന്നത്തെ പത്തു ദിവസം ഖബറ് പോലെയുള്ള റൂമില്‍ കുനിഞ്ഞു നിര്‍ത്തി,പിന്നെ പത്തു ദിവസം കുപ്പിച്ചില്ലും ആണിയും ചുമരില്‍ തറച്ച ഒരു അറയില്‍ കിടക്കാനും ഇരിക്കാനും ചാരി നില്‍ക്കാനും കൂടി പറ്റാതെ.....,ഇങ്ങിനെ പല രീതിയിലുള്ള ജയിലിലും കിടന്നു ഇവിടെ എത്തിയപ്പോള്‍ സ്വര്‍ഗത്തിലെത്തിയ പോലെ യാണ് ഞങ്ങള്‍ക്ക് .
ഇടയ്ക്കു രാത്രി ഭക്ഷണം വന്നു.ഭാക്കി പിന്നെ പറയാം നസീര്‍ പറഞ്ഞു.
പിറ്റേന്ന് രാവിലെ പത്തു മണിയോടെ നസീറും മുഹമ്മദും തമ്മില്‍ പൊരിഞ്ഞ തല്ലു കണ്ടു അബ്ദു ഓടിച്ചെന്നു അവരെ പിടിച്ചു മാറ്റി .

ഈ നായിന്റെ കാരണമാണ് ഞാന്‍ അഞ്ചു വര്ഷം ജയിലില്‍ കിടന്നത്.അതുകൊണ്ടെന്തായി ഇപ്പൊ ആര്‍ക്കും എന്നെ വേണ്ട ,ബോംബെ യില്‍ നിന്ന് നാട്ടിലെത്താനുള്ള കാശിനു സൊന്തം കൂട പിറപ്പായ അനിയനും ജെഷ്ടന്മാര്‍ക്കും ഒരു കത്ത് കൊടുത്തയച്ചിട്ട്‌ അവര് പറയാണ്‌ ത്രെ ഞങ്ങള്‍ക്ക് ഇങ്ങിനെ ഒരു അനിയന്‍ ഇല്ലാന്ന് ,ഈനായിനെ കൊണ്ടാണ് ഞാനിങ്ങനെ ആരുമില്ലാതായത് മുഹമ്മദ്‌ അതും പറഞ്ഞു നസീറിനെ ആഞ്ഞു ചവിട്ടി .

അപ്പോഴേക്കും പോലീസ് കാര്‍ ബഹളം കെട്ട് അകത്തേക്ക് വന്നു.മുഹമ്മദിനെ പിടിച്ചോണ്ട് പോയി.അവര്‍ മുഹമ്മദിനെ ചവിട്ടുകയും കുത്തുകയും പൊതിരെ തല്ലുകയും ചെയ്ത് ജയിലില്‍ പകുതി ജീവനോടെ കൊടുന്നു തള്ളി.മുഖ മടിച്ചു വീണ മുഹമ്മദിനെ നസീറും അബ്ദുവും മറ്റു മലയാളികളും കൂടി എടുത്തു കൊണ്ട് പോയി കിടത്തി വെള്ളം കൊടുത്തു.ആകെ വീങ്ങി വീര്‍ത്ത മുഹമ്മദി ന്‍റെ മുഖവും കണ്ടു നസീര്‍ പൊട്ടി കരഞ്ഞു.ഞാന്‍ കാരണം ആണല്ലോ എന്‍റെ കൂടുകാരന് ഈ ഗതി വന്നത്..............നസീര്‍ പൊട്ടി കരഞ്ഞു.
രണ്ടു ദിവസം പിന്നെയും കഴിഞ്ഞു.അബ്ദു നസീരിനോട് സംപവത്തെ കുറിച്ചന്ന്യഷിച്ചു.
നസീര്‍ പറഞ്ഞതിങ്ങനെ.ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. ഒരുമിച്ചാണ് താമസിച്ചിരുന്നത്.രണ്ടു പേരും ഒരുമിച്ചു നാട്ടില്‍ പോയി കല്ല്യാണം കഴിച്ചു വന്നതായിരുന്നു.എനിക്ക് ചില്ലറ പൊടികച്ചവടം (മയക്കു മരുന്ന്)ഉണ്ടായിരുന്നു.അത് മുഹമ്മദിന് അറിയുമായിരുന്നില്ല.ഞാനൊരു പാര്‍ടിക്ക് സാധനം കൊടുത്തിരുന്നു.അവര്‍ സാധനം വാങ്ങി കാശ് തന്നില്ല,കുറച്ചു കൂടി കൊടുന്നു തന്നാല്‍ തരാം എന്ന് അവര്‍ പറഞ്ഞു.ഞാന്‍ കുറച്ചും കൂടി സങ്കടിപ്പിച്ചു മുഹമ്മദിനെയും കൂട്ടി കസ്ട മറുടെ അടുത്തേക്ക് പോയി.അവര്‍ കാശ് തന്നില്ലങ്കില്‍ തല്ലി കാശ് വാങ്ങിക്കാന്‍ ഒരു ദൈര്യത്തിനു വേണ്ടി.

പക്ഷെ അവര്‍ ആവശ്യക്കാരായിരുന്നില്ല മുബാഇസ് എന്ന് വിളിക്കുന്ന സി ഐ ഡി പോലീസായിരുന്നു.ഒന്നും അറിയാത്ത മുഹമ്മദിനെ കൂടി അവര്‍ പിടിച്ചു അകത്താക്കി,ഞാന്‍ കുറെ പറഞ്ഞു നോക്കി അവന്‍ നിരപരാതി യാണന്നു,ആര് കേള്‍ക്കാന്‍.അവര്‍ ഞങ്ങളെ രണ്ടു പേരെയും പിടിച്ചു കൊണ്ട് പോയി വേറെ വേറെ സെല്ലുകളിലാക്കി.പിന്നെ യങ്ങോട്ടു ചോദ്യം ചെയ്യലും അടിയും തൊഴിയും ജയിലുകളില്‍ നിന്ന് ജയിലുകളിലെക്കും കോടതിയിലേക്കും ഞങ്ങളെ വലിച്ചോണ്ട് നടക്കുക യായിരുന്നു.അതിന്റെ അദാപ് വിശദീകരിക്കാന്‍ എനിക്ക് വാക്കുകളില്ല.ഞാന്‍ തെറ്റ് ചെയതവനാണ്.ഞാന്‍ അതര്‍ഹിക്കുന്നു,എന്നാല്‍ നിര പരാതിയും ഒന്നും അറിയാത്ത മുഹമ്മദ്‌ പ്രതിയായതിലായിരുന്നു എന്റെ സങ്കടം മുഴുവന്‍...........നസീറിനു പിന്നെ സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല,അവന്റെ തൊണ്ട സങ്കടം കൊണ്ട് ഇടറുന്നുണ്ടായിരുന്നു.
മൂന്നു മാസങ്ങള്‍ക്ക് ശേഷം ബുറൈമാന്‍ ജയിലില്‍ എത്തിയ ശേഷമാണ് ഞങ്ങള്‍ പിന്നീടു കണ്ടത്.അന്ന് മുതലേ അവനു എന്നോട് ദേഷ്യം ഉണ്ടായിരുന്നെകിലും അവന്‍ മിനിഞ്ഞാന്ന് ചെയ്ത പോലെ ഇതേ വരെ പ്രതികരിച്ചിട്ടില്ല.ഞാനാണ് എല്ലാത്തിനും ഉത്തരവാതി.എല്ലാ കേട്ടിട്ടും ഒന്നും പ്രതികരിക്കാന്‍ അബ്ദു വിന്നായില്ല.
മുഹമ്മദ്‌ രണ്ടു ദിവസം കൊണ്ട് തീര്‍ത്തും രോഗിയായി.അവനെ ഹോസ്പിറ്റലില്‍ കൊണ്ട് പോവാന്‍ പോലീസുകാരോട് പറഞ്ഞു നോക്കി.അവര്‍ ഹോസ്പിറ്റലില്‍ കൊണ്ടോവാന്‍ കൂട്ടാക്കിയില്ല.അവസാനം ജയിലിലെ പാകിസ്ഥാനികളും ഇന്ത്യകാരുമാടക്കം നിരാഹാരം കിടന്നു ബഹളം വച്ചു മുഹമ്മദിന്റെ അവസ്ഥ കണ്ടിട്ട്.കാര്യം ജയില്‍ സുപ്രണ്ടിറെ അടുത്തെത്തി.അദ്ദേഹം ആംബുലന്‍സ് അയച്ചു.മുഹമ്മദിനെ ആശുപത്രീക്ക് കൊണ്ട് പോയി.
പിറ്റേന്ന് ജയിലില്‍ ജോലി ചെയ്തിരുന്ന ഹുസൈനിക്ക പറഞ്ഞത് ഇന്നലെ ഇവിടുന്നു ആശുപത്രീല്‍ കൊണ്ട് പോയ ആള്‍ മഞ്ഞപ്പിത്തം മൂലം മരിച്ചു എന്ന്.ആ വാര്‍ത്ത കേട്ട് ജയിലിലെ എല്ലാവരും ഞെട്ടി.പോലീസ് തള്ളി ചാതച്ചു കൊന്നത് അവര്‍ മഞ്ഞപിത്തം മൂലം എന്ന് രേഖ യുണ്ടാക്കി.ആരും ചോദ്യം ചെയ്യാനില്ലല്ലോ..അന്നും ജയിലില്‍ നിരാഹാര മായിരുന്നു.നസീര്‍ അതറിഞ്ഞിട്ടു ഒന്നും പറഞ്ഞില്ല,കാരണം അവനു ഒന്നും പറയാനില്ലായിരുന്നു.അവന്റെ മാനസിക നില തെറ്റിയിരുന്നു.

പിന്നെ മുഹമ്മദിന്റെ അനിയന്മാരും ജെഷ്ടന്മാരു മൊക്കെ ആശുപത്രിയില്‍ പോയി അവന്റെ മൃതദേഹം ഏറ്റെടുത്തു റുവൈസ് ഖബര്‍സ്ഥാനില്‍ മറവു ചെയ്തു എന്നവിവരവും അറിഞ്ഞു.

അന്ന് അബ്ദു വിന്നും നസീരിന്നും നാടിലേക്ക് ടിക്കറ്റും ഓക്കേ യായിരുന്നു.അബ്ദുവും നസീറും നാട്ടിലേക്കും ,കൂടെ പോരെണ്ടിയിരുന്ന മുഹമ്മദ്‌ അല്ലാഹുവിലേക്കും യാത്ര തിരിച്ചു.

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ (14)


വര്‍ഷം ഒന്ന് പിന്നെയും കഴിഞ്ഞു.അബ്ദു വിന്റെ പ്രവാസ ജീവി തത്തിനു മൂന്നു വയസ്സ് തികഞ്ഞു.സാമ്പത്തിക പ്രയാസങ്ങളില്‍ നിന്നും അബ്ദു മുക്തനായി തുടങ്ങി.സാമ്പത്തികം കൂടുംപോഴാണല്ലോ കൂടുതല്‍ കൂടുതല്‍ അതിനോട് ആര്‍ത്തി കൂടുകയും പല പല ആഗ്രഹങ്ങള്‍ ഉടലെടുക്കുകയും പലതിലും പോയി കുടുങ്ങുകയും ചെയ്യുക.സാധാരണ ക്കാരനായ അബ്ദുവും ചിലതൊക്കെ ആഗ്രഹിച്ചു.ഒരു ഫ്രീ വിസ സങ്കടിപ്പിക്കണം,നാട്ടില്‍ പോയി ഒരു കല്ല്യാണം കഴിക്കണം,അതോടൊപ്പം തന്നെ മറ്റൊരു പ്രായ പൂര്‍ത്തി യായ സഹോദരി യെ കൂടി കെട്ടിച്ചയക്കണം.ആഗ്രഹങ്ങളൊക്കെ നല്ലത് തന്നെ.അതിനു മാത്രം പണം ഇല്ല താനും.എന്ത് ചെയ്യും.ആഗ്രഹ പല സുഹിര്‍ത്തു ക്കളോടും പറഞ്ഞു.അബ്ദു വിനെ നന്നായി അറിയുന്നവര്‍ പറഞ്ഞു,അബ്ദു ഒരു വര്‍ഷവും കൂടി നിന്നിട്ട് പോയാ പോരെ.അപ്പോഴേക്കും നിന്റെ എല്ലാ പ്രശ്നത്തിനും പരിഹാരം കാണാനുള്ള കാശ് നിന്റെ അടുത്ത് തന്നെ ഉണ്ടാവു മല്ലോ.മറ്റു ചിലര്‍ പറഞ്ഞു നീ വന്നിട്ട് മൂന്നു വര്‍ഷം ആയില്ലേ ഇനി പോയി പോര്,എന്നും ഇങ്ങിനെ പോലീസിനെ പേടിച്ചു കഴിയണോ?നിന്നെ ഞങ്ങളൊക്കെ സഹായിക്കാം,നീ തിരിച്ചു വന്നിട്ട് തന്നാല്‍ മതി അതൊക്കെ.
അബ്ദു പിന്നെയും കടക്കാരനാകാന്‍ പോവുകയായിരുന്നു.കൂട്ടുകാരുടെ സമ്മര്‍ദ്ദ തന്ത്രത്തില്‍ പെട്ട് അവന്‍ അവന്റെ തീരുമാനം ഇങ്ങിനെ യാക്കി.കയ്യിലുണ്ടായിരുന്ന പണം ഒരു വിസക്കാരനെ ഏല്‍പ്പിച്ചു.പലരില്‍ നിന്നും കടം വാങ്ങിയ കാശ് നാട്ടിലെതിക്കുകയും ചെയ്തു.
ശേഷം അത് വരെ പോലീസിനെ പേടിച്ചു നടന്നിരുന്ന അബ്ദു പോലീസ് വണ്ടിയെ ചാരി നടന്നിട്ടും അബ്ദു വിനെ അവര്‍ പിടിച്ചു കൊണ്ട് പോയില്ല.അവസാനം മുന്നൂറു റിയാല്‍ ഏജന്റിനു കൊടുത്താണ് അബ്ദു ജയിലില്‍ എത്തിയത്,ജയിലിലെത്തിയ പ്പോയാണ് അബ്ദു ശരിക്കും കുടുങ്ങിയത്.അഞ്ഞൂറോളം ആളുകള്‍ക്ക് നാലഞ്ചു കക്കൂസുകള്‍,അതിനു തന്നെ ശരിക്ക് വാതിലുകളില്ല,അതിനേക്കാള്‍ പ്രയാസം വൃത്തി ഹീന മായ രീതിയില്‍ മലം കെട്ടികിടക്കുന്നു,ഭൂമിയിലെ നരകം മുന്നില്‍ കണ്ട നിമിഷം.ഭക്ഷണത്തിന്‍റെ കാര്യം പറയാതിരിക്കുക യാണ് ഭേദം.ഭക്ഷണം സെല്ലിനകതെതിയാല്‍ അതിനു പാകിസ്താനികലുമായി അടിപിടി കൂടണം.അടിയില്‍ ജയിക്കുന്നവര്‍ പാക്കിസ്ഥാനികള്‍ തന്നെ യായിരിക്കും.ഒരു ദിവസം കൂടെ യുണ്ടായിരുന്ന മുസ്തഫ എന്ന കൂട്ടുകാരന്‍ ചായ എടുക്കാന്‍ പോയതായിരുന്നു.പൊടുന്നനെ ഒരു ആര്‍പ്പു വിളി കേട്ട് അബ്ദു ഓടി ചെന്ന് നോക്കുമ്പോള്‍ ചൂടുള്ള ചായ മുഴുവന്‍ ഒരു പാക്കിസ്ഥാനി മുസ്തഫയുടെ തലയില്‍ കൂടി ചിന്തിയിരിക്കുന്നു.തിളച്ച ചായ മുസ്തഫയുടെ ശരീരം മുഴുവന്‍ പൊള്ളിച്ചു.വേദന കൊണ്ട് അട്ടഹസിച്ചു കരഞ്ഞ അവനെ സമാധാനിപ്പിക്കാന്‍ കഴിഞ്ഞില്ല.അവന്റെ കരച്ചിലിന്റെ ശബ്ദം കേട്ട് ജയില്‍ അമ്പരുകളുടെ പോലീസുകാര്‍ ജയില്‍ വാതില്‍ തുറന്നു അകത്തേക്ക് വന്നു ബെല്‍ട്ട്‌ ഊരി കിട്ടിയവരെ യൊക്കെ പൊതിരെ തല്ലി.അബ്ദുവിനും കിട്ടി അടി.പോലീസുകാര്‍ കാര്യം അന്ന്യ്ഷിച്ചു.മുസ്ഥ പറഞ്ഞതിങ്ങിനെ പാകിസ്ഥാനി വെള്ള കുപ്പിയിലേക്ക്‌ ചായ നിറക്കുക യായിരുന്നു,അതിനിടക്ക് ഞാന്‍ ഒരു ഗ്ലാസ് ചായ എടുക്കട്ടെ എന്ന് ചോതിച്ചു.അവന്‍ സബൂരാകാന്‍ പറഞ്ഞു.കുപ്പി നിറഞ്ഞ സമയത്ത് വീണ്ടും ചായ എടുക്കട്ടെ എന്ന് ചോതിച്ചു അവന്‍ സമ്മതിച്ചില്ല.മുസ്തഫ അവനെ തള്ളി മാറ്റി ചായ എടുക്കാന്‍ ശ്രമിച്ചു.പച്ചയ്ക്ക് അത് ഇഷ്ട്ട പെട്ടില്ല,ചായ ക്കാനിന്റെ അടപ്പ് ഊരി ചായ മുസ്തഫയുടെ മേല്‍ ഒഴിക്കുകയായിരുന്നു.മുതഫയുടെ വേദന കുറക്കാന്‍ എല്ലാവരും കയ്യിലുണ്ടായിരുന്ന ടൂത്ത് പേസ്റ്റ് മുഴുവന്‍ അവന്റെ മേല്‍ ഞ്ഞക്കിപീഞ്ഞു.അപ്പോഴേക്കും ജയിലില്‍ ജോലി ചെയ്യുന്ന ഒരു മലയാളി വന്നു,അവനോടു അബ്ദു കാര്യങ്ങള്‍ പറഞ്ഞു,എങ്ങിനെ യെങ്കിലും മുസ്തഫയെ ഹോസ്പിറ്റലില്‍ എത്തിക്കാന്‍ ശ്രമിക്കണം,ആ മലയാളി പോലീസുകാരോട് കുറെ പറഞ്ഞു നോക്കി.അവര്‍ ആംബുലന്‍സ് വിളിക്കാന്‍ സമ്മതിച്ചില്ല.മലയാളി പറഞ്ഞു ഞാന്‍ മുദീറിന് വിളിച്ചു പറയാം ,മുദീര്‍ പറഞ്ഞാല്‍ ആംബുലന്‍സ് വന്നു കൊണ്ട് പൊയ്ക്കോളും.ഒന്ന് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആംബുലന്‍സ് വന്നു മുസ്തഫയെ കൊണ്ട് പോയി,പിന്നെ എന്ത് സംപവിച്ചു മുസ്തഫയ്ക്കന്നു അബ്ദു വിനു ഇന്നും അറിയില്ല.കാരണം അവര്‍ ജയിലില്‍ നിന്നും മാത്രം പരിചയ പെട്ടവരായിരുന്നു.നാട് മലപ്പുറം ജില്ലയിലെ കരുവാരകുണ്ടാണ് എന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ.അബ്ദു ജയിലില്‍ നിന്നും ടിക്കറ്റ് ശരി യായി വിമാനം കയറുന്നത് വരെ മുസ്തഫയെ ഹോസ്പിറ്റലില്‍ നിന്നും കൊടുന്നിട്ടുണ്ടായിരുന്നില്ല,അവന്‍ സുഖമായി നാട്ടില്‍ എത്തിയിട്ടുണ്ടാകും എന്നാണു അബ്ദു ഇന്നും വിശ്വസിക്കുന്നത്.

പ്രവാസിയുടെ പ്രാരാബ്ദങ്ങള്‍ ( 13 )


സത്യസന്ധത യും ആത്മാര്‍ഥത യും കഠിനാധ്വാനവും കൊണ്ട് അബ്ദു തന്റെ ഓഫീസിലും തൊട്ടടുത്ത ഓഫീസുകളിലും വളരെ പെട്ടന്ന് തന്നെ വേണ്ട പെട്ടവനായി മാറി.തന്റെ ഓഫീസില്‍ വരുന്ന അതിഥികളെ സല്ക്കരിച്ചും തനിക്കു ജോലി വാങ്ങി തന്ന അഷ്‌റഫ്‌ ക്കയെ ബഹുമാനിച്ചും തനിക്കു ജോലി നല്‍കി സഹായിച്ച മുതലാളി യോടും അവരുടെ ആവശ്യങ്ങളറിഞ്ഞു വേണ്ടതൊക്കെ ചെയ്തു കൊടുത്തും എല്ലാവരുടെയും പ്രശംസ പിടിച്ചു പറ്റി.
ഒഴിവു സമയങ്ങളില്‍ തൊട്ടടുത്ത ഓഫീസിലെ ബോസ്സ് മാരുടെ കാറുകള്‍ കഴുകി കൊടുത്തും അവര്‍ക്കാവശ്യ മുള്ള സാധങ്ങളൊക്കെ വാങ്ങി കൊടുന്നു കൊടുത്തും ആണ് പലര്‍ക്കും കുറഞ്ഞ കാലങ്ങള്‍ കൊണ്ട് തന്നെ വേണ്ട പെട്ടവനായി മാറിയത്.നമ്മുടെ നാട് പോലെ ചെയ്തു കൊടുക്കുന്നപ്രവര്‍ത്തിക്കു ഒരു നന്ദി വാക്കും ചിരിക്കും പുറമേ നല്ലവാരായ സൌദികള്‍ അബ്ദു വിനു പണമായും നന്ദി രേഖ പെടുത്തി.
(നിങ്ങള്‍ നന്ദി പ്രകടിപ്പിച്ചാല്‍ വിഭവങ്ങള്‍ വര്‍ദദിപിച്ചു തരും .വി ഖു :ഇബ്രാഹീം .7)
ദിവസങ്ങളും മാസങ്ങളും വളരെ പെട്ടന്ന് തന്നെ കടന്നു പോയി.അബ്ദു ഇവിടെ ജിദ്ദയില്‍ എത്താന്‍ വാങ്ങിച്ച കടങ്ങള്‍ വീടുകയും ചോര്‍ന്നൊലിക്കുന്ന തന്റെ കുടുമ്പ വീട് പുതുക്കി പണിയുകയും ചെയ്തു..കുറഞ്ഞ കാലതിനടയ്ക്കു തന്നെ നാട്ടുകാര്‍ക്കിടയില്‍ അബ്ദു ചര്‍ച്ചാ വിഷയ മായി.ആദ്യം തന്നെ താഴ്ത്തി കെട്ടി സംസാരിച്ചവരൊക്കെ പുകഴ്ത്തി പറഞ്ഞു തുടങ്ങി.
നാട്ടിലെ പല പെണ്‍കുട്ടികളുടെ കല്യാണ സഹായ കത്തുകളും പുതുക്കി പണിയാന്‍ ‍ തുടങ്ങുന്ന നാട്ടിലെ മഹല്ല് പള്ളി യുടെ കമ്മറ്റി കാരുടെ കത്തുകളും അബ്ദു വിനെ തേടി വരല്‍ ‍ തുടങ്ങി.പുറമേ ജിദ്ദയിലെ മെസ്സ് റൂമില്‍ താമസിക്കുമ്പോള്‍ തന്നെ കളിയാകിയവരും മറ്റും കടം ചോതിച്ചും അബ്ദു വിനെ പലപ്പോഴായി തേടി എത്തി.യാതൊരു പരിഭവവും ഇല്ലാതെ അബ്ദു എല്ലാവരെയും തന്നെ പല രീതിയിലും സഹായിച്ചു.നാട്ടിലെ പാവങ്ങളുടെ പ്രശ്നങ്ങള്‍ കണ്ടറിഞ്ഞു പരിഹരിക്കാന്‍ തന്നാലായത് ചെയ്തു കൊടുത്തു.എങ്കിലും പലരുടെയും കുറ്റ പെടുതലുകള്‍ പലപ്പോഴും അനുഭവ പെട്ടു.
രണ്ടു വര്ഷം തികഞ്ഞപോഴേക്കും അബ്ദു തന്റെസഹോധാരി മാരില്‍ ഒരാളെ കല്ല്യാണം ചെയ്തയച്ചു. കുടുമ്പത്തിന്റെ പ്രയാസങ്ങളും പ്രശ്നങ്ങളും കുറഞ്ഞു വന്നു.പക്ഷെ പ്രവാസത്തിന്റെ പ്രാരാബ്ദങ്ങളും വിഷമങ്ങളും അബ്ദുവിന്റെ കൂടപിറപ്പായി മാറി. അനത്കൃത താമസക്കാരനായത് കൊണ്ട്പോലീസ് വേട്ട യാടുന്നതും റൂമിലെ വെള്ള പ്രശ്നവും കുടുമ്പത്തിന്റെ കൂടെ യുള്ള നല്ല നല്ല ഓര്‍മ കളും അവനു വേദനകള്‍ സമ്മാനിച്ചു.തുടരും........